Friday, January 28, 2011

ആത്മാക്കളുടെ യാത്ര

പാലക്കാട്ട്ന്നും ഇറങ്ങുമ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു. ഇനി ബസ്‌ കാത്തു നിന്നാല്‍ വൈകും എന്നു കരുതി അയാള്‍ ത്രിശൂറ്‍ സ്റ്റാന്‍ഡിലിറങ്ങി ഒരോട്ടൊ പിടിച്ചു. എന്നിട്ടു തന്നെ എത്തുമ്പോഴേക്കും സന്ദര്‍ശകസമയം കഴിയാറായിരുന്നു. റിസപ്ഷനിലെ കന്യാസ്ത്രീ തറപ്പിച്ചൊന്നു നോക്കി, ഇപ്പോഴാണോ വരാറായത്‌ എന്നറ്‍ഥത്തില്‍. അവറ്‍ക്കു മുന്നിലെ പൂപാത്രത്തില്‍ രാവിലെ വച്ച റോസാപൂക്കള്‍ വാടിയിരുന്നു. ഡെറ്റോളിണ്റ്റേയും, മരുന്നുകളുടേയും ഗന്ധം മൂക്കിലേക്കടിച്ചുവന്നു. സന്ദര്‍ശകരൊഴിഞ്ഞ നീണ്ട ഇടനാഴിയിലൂടെ നടന്ന്‌ എത്തുമ്പോഴെക്കും അയാള്‍ കിതച്ചുപോയി. ചാരിയിട്ടിരിക്കുന്ന വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു, എന്തു പറയണം എന്നു ഒരാവറ്‍ത്തി കൂടി ചിന്തിച്ചു, എന്നിട്ടു വാതിലില്‍ പതിയെ മുട്ടി.

"എന്താ ഇത്ര വൈകിയത്‌? ഇത്ര നേരം കാണാതായപ്പം ഞാന്‍ കരുതി ഇന്നിനി വരില്ലെന്ന്" വാതില്‍ തുറന്നുകൊണ്ട്‌ ചേട്ടത്തി പറഞ്ഞു.

"വൈകിപ്പോയി" പ്രത്യേകിച്ചു കാരണം ഒന്നുമില്ലാത്തതുകൊണ്ട്‌ അയാള്‍ വെറുതെ പറഞ്ഞു.

ചേട്ടന്‍ തല ചെരിച്ചൊന്നു നോക്കി. തലക്കുമീതെ തൂങ്ങിയിരുന്ന റ്റുബുകള്‍ പതുക്കെ ഒന്നിളകി.

"ഇപ്പൊ എങ്ങനെയുണ്ട്‌" എന്തു പറയണം എന്നോറ്‍ത്തിരുന്നതെല്ലാം മറന്നുകൊണ്ട്‌ അയാള്‍ ചോദിച്ചു.

ചേട്ടന്‍ ഒന്നു കണ്ണടച്ചു കാണിച്ചു. അതിണ്റ്റെ അറ്‍ഥം അയാള്‍ക്കു മനസ്സിലായതുമില്ല.

അയാളുടെ പ്രശ്നം ഇതായിരുന്നു. രോഗികളുമായി സംസാരിക്കാന്‍ അയാള്‍ക്കറിയില്ല. കഴിഞ്ഞ വട്ടം ഭാര്യയോടൊത്തു വരുമ്പോഴും അവളാണ്‌ സംസാരിച്ചതു മുഴുവന്‍. ചെട്ടനോട്‌ അയാള്‍ എന്തൊ ഒന്നു മാത്രം മിണ്ടി. പിന്നെ അടുത്ത ബെഡിലെ രോഗിയെ കാണാന്‍ വന്ന ബന്ധുവിനോടായിരുന്നു അയാളുടെ സംസാരം മുഴുവന്‍.

"അവര്‌ ഇന്നലെ പോയി" അയാള്‍ അടുത്ത കട്ടിലിലേക്ക്‌ നോക്കുന്ന കണ്ട്‌ ചേട്ടത്തി പറഞ്ഞു.

ഈ വാറ്‍ഡുകളില്‍ നിന്നും പേരു വെട്ടി പോകുന്നത്‌ എങ്ങോട്ടാണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.

"ഞാന്‍ എന്തെങ്കിലും വാങ്ങികൊണ്ടു വരണോ? ബസ്‌ സ്റ്റാന്‍ഡില്‍ ഒന്നിനും നേരം കിട്ടിയില്ല" അയാള്‍ ചേട്ടത്തിയോടു ചോദിച്ചു.

"ഒന്നും വേണ്ട. ഇന്നലെ മുതല്‍ കഞ്ഞിവെള്ളം മാത്രമെ കഴിക്കുന്നുള്ളൂ. അതും ഇറക്കാന്‍ വല്യ പാടായിത്തുടങ്ങി. അതാ ഞാന്‍ വിളിച്ചു പറഞ്ഞത്‌"

"ഞാന്‍ നേരത്തെ എത്തിയേനേ. അവള്‍ക്കു ഹോസ്റ്റലിലേക്ക്‌ അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ റ്റൌണ്‍ വരെ പോയി"

അവസാന ഭാഗം അയാള്‍ ചേട്ടണ്റ്റെ നേരെ നോക്കിയാണ്‌ പറഞ്ഞത്‌. ഈ ബുദ്തിമുട്ടുകളൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ തന്നെ എപ്പോഴും ഉണ്ടായേനെ എന്ന മട്ടില്‍.

ചേട്ടന്‍ വിധി ഏറ്റുവാങ്ങുന്ന നിറ്‍വികാരതയോടെ മുകളിലേക്കു നോക്കികിടന്നു. ഒരു നിമിഷം അയാള്‍ക്ക്‌ ചേട്ടണ്റ്റെ കൈ പിടിച്ചു്‌ ആശ്വസിപ്പിക്കണം എന്നു തോന്നി.

വറ്‍ഷങ്ങള്‍ക്കു മുന്‍പു ചേട്ടനായിരുന്നു എന്നും അയാളുടെ താങ്ങ്‌. ഒന്നം ക്ളാസ്സില്‍ പോകാന്‍ നേരത്ത്‌ പേടിച്ചു വാവിട്ട്‌ കരഞ്ഞ അയാളെ ആശ്വസിപ്പിക്കാനായി രണ്ടാം ക്ലാസ്സിലേക്ക്‌ ജയിച്ചു പോയ ചെട്ടനെ ഒരു വറ്‍ഷം കൂടി ഒന്നാം ക്ളാസില്‍ തന്നെ ഇരുത്തി. ചെട്ടന്‍ മറുത്തൊന്നും പറയാതെ ഒരു വറ്‍ഷം കൂടി ഒന്നില്‍ തന്നെ ഇരുന്നു. സ്കൂളിലേക്ക്‌ നടക്കുമ്പോള്‍ കൈതയോലകള്‍ വകഞ്ഞു മാറ്റി തന്നു മുന്‍പേ നടന്നത്‌ എന്നു ചേട്ടനായിരുന്നു. ചേട്ടണ്റ്റെ കൈ പിടിച്ചു നടന്നാല്‍ ഒരു സുരക്ഷയായിരുന്നു അന്ന്‌.

കാലങ്ങള്‍ക്കു ശേഷവും ചേട്ടനൊടുള്ള അടുപ്പത്തിനു കുറവൊന്നും വന്നിട്ടില്ല. പക്ഷെ എന്നും ഒരകലത്തു നിന്നുതന്നെ അയാള്‍ ചേട്ടനെ നോക്കികണ്ടു. പ്റായത്തില്‍ ഒന്നൊന്നര വറ്‍ഷത്തെ വ്യത്യാസമെയുള്ളെങ്കിലും അതില്‍ കവിഞ്ഞ ബഹുമാനത്തൊടെയേ അയാള്‍ ചേട്ടനുമായി ഇടപഴകിയിട്ടുള്ളൂ.

നിറ്‍ജീവമായികിടക്കുന്ന ഈ കൈകള്‍ പിടിച്ചു അവസാനമായി ഒരു വട്ടം പഴയ കാലത്തിണ്റ്റെ ഓറ്‍മകള്‍ക്ക്‌ നന്ദി പറയണം എന്നുണ്ടായിരുന്നു അയാള്‍ക്ക്‌. ഇനി ഒരു പക്ഷെ അതിനവസരം കിട്ടില്ലെന്നും അയാള്‍ക്കു തോന്നി. ഒരു പക്ഷെ ചേട്ടത്തി ഇല്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്തേനേ.

പക്ഷെ ഒടുവില്‍ എന്തു ചെയ്യണം എന്നറിയാതെ അയാള്‍ ഒരു ഓറഞ്ജ്‌ എടുത്തെ തൊലി കളയാന്‍ തുടങ്ങി.

****

ഒരു പാണ്ടി ലോറി കയറി നഷണല്‍ ഹൈവെ ജങ്ക്ഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം രണ്ടര കഴിഞ്ഞിരുന്നു. ഓട്ടൊ സ്റ്റാണ്റ്റ്‌ ശൂന്യമായി കിടന്നു. ഏകദേശം ഒരു മൂന്നു മൈലോളം നടക്കണം, അയാള്‍ ഓട്ടൊ കാത്തു നില്‍ക്കാതെ നടക്കാന്‍ തീരുമാനിച്ചു.

പാതി ചന്ദ്രന്‍ വഴിയില്‍ മുഴുവന്‍ നിഴലു വീഴ്ത്തി കിടന്നു. നേരിയ കോടമഞ്ഞു ഒരു പുകമറ പോലെയും. ഇടവഴിത്തോട്‌ കടന്നപ്പൊഴാണ്‌ അയാള്‍ക്ക്‌ മനസ്സിലായത്‌ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌. മനസ്സു മുഴുവന്‍ വൈകിട്ടത്തെയും രാത്രിയിലേയും സംഭവങ്ങള്‍ നിറഞ്ഞു നിന്നു. രാത്രി അവിടെ കിടന്നു പിറ്റേന്ന്‌ പോയാല്‍ മതി എന്നു ചേട്ടത്തി നിറ്‍ബന്ധിച്ചതാണ്‌. ഒരോട്ടൊയൊ അല്ലെങ്കില്‍ ആരെങ്കിലും കൂട്ടിനെങ്കിലും കിട്ടുമെന്നാണ്‌ കരുതിയത്‌. ഇതിപ്പൊ ഒറ്റക്ക്‌; ചിതറിവീണൂ കിടക്കുന്ന നിലാവിണ്റ്റെ നിഴലുകള്‍ അയാളില്‍ ചെറിയ ഭയം തോന്നിപ്പിച്ചു.

പണ്ടു കുഞ്ഞുന്നാളില്‍ കേട്ട കഥയായിരുന്നു. അയാളുടെ മുത്തച്ചണ്റ്റെ അനിയനെ പറ്റി. നാടൂ മുഴുവന്‍ വിറപ്പിച്ചിരുന്ന ചട്ടമ്പിയായിരുന്നു പുള്ളി. അസാമാന്യ ധൈര്യശാലി. ഇതുപോലൊരു രാത്രി എവിടെയോപോയി വരികയായിരുന്നു ഒറ്റക്ക്‌. കുറ്റാകുട്ടിരുട്ട്‌. അല്‍പനേരം കഴിഞ്ഞപ്പൊഴേക്കും കയ്യിലിരുന്ന ചൂട്ട്‌ കെട്ടുപോയി.പിന്നെ തപ്പി തപ്പിയായി നടത്തം. അപ്പോഴുണ്ടതാ കുറച്ചു മുന്നിലായി പോവുന്നു ആരോ. മുത്തചന്‍ ഒരു കൂട്ടു കിട്ടിയ സന്തോഷത്തില്‍ ഒന്നു കൂക്കി വിളിച്ചു. പൂൊയ്‌.

മുന്‍പിലുള്ള ആള്‍ കേള്‍ക്കാത്ത മട്ടില്‍ ഒരേ നടത്തം. മുത്തച്ചന്‍ നടത്തിനു അല്‍പം വേഗം കൂട്ടി. അപ്പോഴുണ്ട്‌ മുന്നിലൂള്ള ആളും വേഗം കൂട്ടി. മുത്തച്ചന്‍ പിന്നാലെ വിളിച്ചുകൊണ്ട്‌ വീണ്ടും. അല്‍പനേരം രണ്ടൂപേരും ഒരേ ദൂരത്തില്‍ ഒരേ നടത്തം തുടറ്‍ന്നു. മുന്‍പിലെ ആള്‍ തിരിഞ്ഞു പോലും നൊക്കാതെ പോവുകയാണ്‌. മുത്തച്ചന്‌ അരിശം കൂടി വന്നു.

ഇരുണ്ടു കിടക്കുന്ന റബ്ബറ്‍ മരങ്ങളുടെ ഇടയിലൂടെ പള്ളിയിലേക്കുള്ള വഴിയും കഴിഞ്ഞു സഹയാത്രികന്‍ സെമിതേരിമുക്കിലേക്കുള്ള വഴിയിലേക്ക്‌ തിരിഞ്ഞപ്പൊഴാണ്‌ മുത്തച്ചന്‌ കാര്യങ്ങളുടെ ഗൌരവം മനസ്സിലായത്‌; കൂടെ നടക്കുന്ന ആള്‍ സാധാരണ ആളല്ലെന്ന കാര്യവും! വായില്‍ വന്ന അഞ്ചാറു മുട്ടന്‍ തെറി ഉറക്കെ വിളിച്ചു പറഞ്ഞു മുത്തച്ചന്‍ വടക്കോട്ട്‌ നടന്നു; ഒരു പുകചുരുള്‍ അലിയുന്നതുപോലെ കൂടെ വന്ന ആള്‍ കിഴക്കോട്ടും.

പിറ്റേന്ന്‌ ചായക്കടയിലിരുന്ന്‌ സാധാരണ മട്ടില്‍, തലേന്നത്തെ സംഭവം വിവരിക്കുമ്പോള്‍ എല്ലാരും അതിശയത്തോടെ മൂക്കത്ത്‌ വിരല്‍ വച്ചു. പലരും മുത്തച്ചണ്റ്റെ അടുത്തു വന്നു തൊട്ടു നോക്കി, പനിയുണ്ടൊ എന്നറിയാന്‍. പ്റേതങ്ങളെ കണ്ടു പനിച്ചാല്‍ മരണം ഉറപ്പാണത്രെ. മുത്തച്ചന്‍ പനിച്ചില്ലെന്നു മാത്രമല്ല, പിറ്റേന്ന്‌ അതെ നേരത്ത്‌ ചൂട്ടും കത്തിച്ചു സെമിതേരിമുക്കു വരെ പോയിനോക്കി. അവനെ വീണ്ടും കണ്ടാല്‍ രണ്ടൂ കൊടുക്കാന്‍!

ഇപ്പൊ ഈ കഥ ഓറ്‍ത്തതില്‍ അയാള്‍ക്കരിശം തോന്നി. കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നറിയാതെ മൂത്തവറ്‍ എന്തെങ്കിലും പറയും, കുട്ടികളാവട്ടെ ജീവിതകാലം മുഴുവന്‍ അതൊരു ഭാരമായി കൊണ്ടുനടക്കും, പ്റത്യേകിച്‌ ആത്മാക്കളുടെ കഥകള്‍.


മുത്തച്ചണ്റ്റെ കഥയില്‍ എന്തു മാത്രം സത്യമുണ്ട്‌, ആറ്‍ക്കറിയം?

പക്ഷെ അമ്മ എപ്പൊഴും പറയാറുണ്ടായിരുന്നു. 'അവരെപ്പോഴും നമ്മുടെ ഇടയില്‍ തന്നെ കാണും, പോയാലും.നമുക്കവരെ കാണാനാവില്ലെന്നു മാത്രം'.

ഈ രാത്രി ചേട്ടന്‍ പോയാലും, ഇനി എന്നെങ്കിലും കാണുമോ, ഏതെങ്കിലും ഇരുണ്ട രാത്രികളില്‍ അയാള്‍ക്കു കൂട്ടായി വഴിനടക്കാന്‍?

അയാളുടെ ഭയം മാറിതുടങ്ങിയിരുന്നു.

നിലാവും ഇരുളും വീണ റബ്ബറ്‍ മരങ്ങളുടെ ഇടവഴിത്താരയിലേക്കു മുഖമുയറ്‍ത്തി നോക്കുമ്പോഴെക്കും മുന്‍പേ പോകുന്ന ആത്മാക്കളുടെ ഘോഷയാത്ര കാണാറായി, അയാള്‍ക്ക്‌. മഷിത്തണ്ടൂം മയില്‍പീലിയുമായി നടന്ന കുഞ്ഞുന്നാളിണ്റ്റെ കൌതുകത്തോടെ അയാള്‍ അവറ്‍ക്കു പിന്‍പേ നടന്നു.

6 comments:

Unknown said...

കുറച്ചു കാലത്തിനു ശേഷം ആണ് ഈ വഴി വന്നത്. താങ്കളുടെ ആ പ്രത്യേക ശൈലി എടുത്തു കാണിക്കുന്ന രചന.
ആശംസകള്‍!!!

jayanEvoor said...

നല്ല കഥ.
നല്ല ശൈലി.

Shaju Joseph said...

ഞാന്‍ ഗന്ധര്‍വന്‌ , jayanEvoor അഭിപ്രായങ്ങള്‍ക്ക്‌ നന്ദി!

jayaramvpanickasseril said...

Shaju.....

Nannayirikkunnu.
Manassilevideyo Vallathoru neetal


jayaram

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നിലാവും ഇരുളും വീണ റബ്ബറ്‍ മരങ്ങളുടെ ഇടവഴിത്താരയിലേക്കു മുഖമുയറ്‍ത്തി നോക്കുമ്പോഴെക്കും മുന്‍പേ പോകുന്ന ആത്മാക്കളുടെ ഘോഷയാത്ര കാണാറായി, അയാള്‍ക്ക്‌. മഷിത്തണ്ടൂം മയില്‍പീലിയുമായി നടന്ന കുഞ്ഞുന്നാളിണ്റ്റെ കൌതുകത്തോടെ അയാള്‍ അവറ്‍ക്കു പിന്‍പേ നടന്നു...


തനതായ ശൈലി..
മനോഹരമായ ഒരു അനുഭവം..
ആശംസകളോടെ..

Shaju Joseph said...

Jayaram, Joy,

അഭിപ്രായങ്ങള്‍ക്ക്‌ വളരെ നന്ദി!